പസദേന: ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയെന്നു കരുതിയിരുന്ന ഇന്ത്യയുടെ ചാന്ദ്രയാന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റഡാറില്‍ വീണ്ടും തെളിഞ്ഞു. ഇപ്പോഴും ചന്ദ്രനെ ചുറ്റുകയാണ് ചാന്ദ്രയാന്‍.
കാലിഫോര്‍ണിയയിലെ പാസദേനയിലുള്ള വമ്പന്‍ റഡാറില്‍ കൂടി കാണാന്‍ സാധിച്ചതായും അത് ഇപ്പോഴും ചന്ദ്രനില്‍ നിന്ന് 200 കിലോമീറ്റര്‍ ഉയരത്തില്‍ വലംവെച്ചുകൊണ്ടിരിക്കുകയാണെന്നും നാസ അറിയിച്ചു. ചന്ദ്രനെപ്പറ്റി പഠിക്കാന്‍ ഐഎസ്ആര് ഒ പരീക്ഷണാടിസ്ഥാനത്തില്‍ അയച്ച ആറു മാസത്തെ കാലാവധി മാത്രം ഉണ്ടായിരുന്ന ഉപഗ്രഹം 2009ലാണ് കാണാതായത്. ചാന്ദ്രയാനുമായുള്ള സകല ബന്ധവും അറ്റുപോയിരുന്നു.
എഴുപതു മീറ്റര്‍ വലിപ്പമുള്ള ആന്റീനയുള്ള ഡിഎസ്എസ് 14 എന്ന റഡാറാണ് ചാന്ദ്രയാനെയും നാസയുടെ ലൂണാര്‍ റക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എന്ന ഉപഗ്രഹത്തെയും കണ്ടെത്തിയത്. അഞ്ചടി മാത്രം വലിപ്പമുള്ള ചെറിയ ഉപഗ്രഹമാണ് ചാന്ദ്രയാന്‍. അതിനാല്‍ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല.
ധ്രുവഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം എന്നതിനാല്‍ ഒരോ വലംവയ്ക്കലിലും ഇത് ധ്രുവ പ്രദേശത്ത് എത്തുമെന്ന് കണക്കാക്കി അവിടേക്ക് റഡാറിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ചന്ദ്രനെ ഒന്നു ചുറ്റാന്‍ രണ്ടു മണിക്കൂര്‍ എട്ടുമിനിറ്റാണ് ഇത്എടുക്കുന്നത്. നാലു മണിക്കൂറിനിടെ രണ്ടു തവണ ചാന്ദ്രയാനില്‍ നിന്നുള്ള റഡാര്‍ സിഗ്നലുകള്‍ അവര്‍ക്ക് ലഭിച്ചു.2016 ജൂലൈ രണ്ടിനായിരുന്ന ഇത്. പിന്നെ മാസങ്ങള്‍ നിരീക്ഷണം ആവര്‍ത്തിച്ചു.അങ്ങനെയാണ് ഇത് ചാന്ദ്രയാനാണെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: