ബെംഗളൂരു : ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഒറ്റത്തവണ ഒത്തു തീര്‍പ്പിന് തയ്യാറെന്ന് വിവാദ മദ്യ വ്യവസായി വിജയ മല്ല്യ. വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മല്ല്യയുടെ പ്രസ്താവന.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്കിയ ഹര്‍ജിയില്‍ മല്ല്യയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുപ്രീംകോടതി രണ്ടു തവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കൂടാതെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുതെന്ന കര്‍ണ്ണാടക ഹൈക്കോടതിയും ഉത്തരവിട്ടു. എന്നാല്‍ ബ്രിട്ടീഷ് കമ്പനിയായ ഡിയോഗോ നല്കിയ പണം മക്കള്‍ക്ക് കൈമാറിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മറുപടി നല്കാന് മല്ല്യയോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
ഇതിനെ തുടര്‍ന്ന് വായ്പ്പ തിരിച്ചടവ് സംബന്ധിച്ച് ധാരണയിലെത്താന്‍ സുപ്രീംകോടതി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മല്ല്യ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ബാങ്കുകാരുമായി ഒത്തുതീര്‍പ്പിലെത്താന്‍ തയ്യാറാണെന്നും പറഞ്ഞു. കൂടാതെ അറ്റോര്‍ണി ജനറല്‍ മുകള്‍ രോഹത്ഗി നീതി പൂര്‍വ്വമായ വിചാണ തനിക്ക് നിഷേധിച്ചതായും ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: