ആലപ്പുഴ: കുട്ടനാട്ടില്‍ നെല്ല് സംഭരണം ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ല് സംഭരിക്കുന്നതിന് മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതായി കര്‍ഷകരുടെ പരാതി. ഈര്‍പ്പത്തിന്റെയും കറവലിന്റെയും പൊടിപടലത്തിന്റെയും പതിരിന്റെയും കാര്യം പറഞ്ഞാണ് അധിക തൂക്കം നെല്ല് ആവശ്യപ്പെടുന്നത്. 17 ശതമാനം ഈര്‍പ്പവും പൊടി, കറവല്‍, പതിര് എന്നിവയെല്ലാം ചേര്‍ത്തു മൂന്നു ശതമനവും അനുവദനീയമാണ്. അതില്‍ കൂടുതല്‍ വന്നാല്‍ മാത്രം അധിക തൂക്കം നെല്ല് നല്കിയാല് മതിയെന്നാണ് ചട്ടം. എന്നാല്‍ പല പാടത്തേയും കര്‍ഷകരില്‍ നിന്ന് അധിക തൂക്കം ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിലേറെയായി നെല്ല് പാടത്തു കിടക്കുന്നതും വൈകുന്നേരങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നതും കണക്കിലെടുത്തു മില്ലുടമകളുടെ ആവശ്യം അംഗീകരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഗുണനിലവാരത്തില്‍ മാത്രമല്ല കര്‍ഷകര്‍ ചൂഷണത്തിനിരയാകുന്നത്. കര്‍ഷകരില്‍ നിന്നും അധികമായി ഈടാക്കുന്ന നെല്ലിന്റെ ചുമട്ടുകൂലിയും കര്‍ഷകരില്‍ നിന്നും ഈടാക്കുകയാണ്. ഒരു ക്വിന്റല്‍ ലോറിയില്‍ കയറ്റുന്നതു വരെയുള്ള ചെലവ് 200 രൂപ വരെയാണ്, അങ്ങനെ വരുമ്പോള്‍ 15,000 രൂപയാണു കര്‍ഷകര്‍ക്കു നഷ്ടമാകുന്നത്. കുട്ടനാട്ടില്‍ ഗുണ നിലവാര പരിശോധനയ്ക്കു സംവിധാനം ഇല്ല എന്നതാണു പ്രശ്നങ്ങള്‍ക്കു കാരണം. ഈര്‍പ്പം പരിശോധിക്കാന്‍ യന്ത്രം ഉണ്ടെങ്കിലും അത് ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥര്‍ ഇല്ല. മുന്‍ കാലങ്ങളില്‍ എട്ടിലധികം പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരുണ്ടായിരുന്നിടത്ത് ഒന്നോ രണ്ടോ പേര് മാത്രമാണുള്ളത്.
ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരെ കബളിപ്പിക്കുന്നു
ആലപ്പുഴ: ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനമില്ലെങ്കിലും ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരില്‍നിന്നും മില്ലുടമകള്‍ അധികമായി നെല്ല് വാങ്ങുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന് ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോര്‍ജ് തോമസ് ഞാറക്കാട് അദ്ധ്യക്ഷത വഹിച്ചു.
മഴയില്‍ നെല്ചെടികള് നിലംപതിച്ചു
ഹരിപ്പാട്: ഓരുവെള്ള ഭീഷണിയെ തുടര്‍ന്ന് ദുരിതമനുഭവിച്ച കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയും ഇരുട്ടടിയായി. എടത്വാ കൃഷിഭവന് പരിധിയില്‍വരുന്ന ചട്ടുകം, 12 ഏക്കര്‍ വിസ്തൃതിയുള്ള നടുവംമാലി പാടശേഖരങ്ങളില്‍ കതിരിട്ട നെല്ചെടികള് നിലംപതിച്ചു. ഇതില്‍ നെടുവംമാലി പാടശേഖരത്തിലെ നെല്ചെടികള് പൂര്‍ണ്ണമായി നിലംപതിച്ചു. മഴയും കാറ്റുമാണ് നെല്‍ച്ചെടികള്‍ തലചായ്ക്കാന്‍ കാരണം. ഏക്കറിന് ഏകദേശം 30000 രൂപ വരെ ഇതുവരെ ചിലവായിട്ടുണ്ട്. വീണ് കിടക്കുന്ന നെല്ല് കൊയ്തെടുക്കുന്നതിന് അധിക തുകയുംചിലവഴിക്കേണ്ടിവരും. സാധാരണ നിലംപതിക്കാത്ത നെല്‍ച്ചെടികള്‍ യന്ത്രത്തില്‍ കൊയ്യുന്നതിനു തന്നെ ഒന്നരമണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: