മള്ളിയൂര്‍: മള്ളിയൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തിന് സമീപമുള്ള മനയ്ക്ക് തീപിടിച്ചു. എട്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച പുതിയ മനയിലെ ഒരു മുറി പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അംഭവം.
മനയ്ക്കുള്ളില്‍ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ മകള്‍ ശ്രീഭദ്ര ടി.വി കാണുന്നുണ്ടായിരുന്നെങ്കിലും അറിഞ്ഞില്ല. ഈ സമയം സമീപത്തുള്ള പഴയ ഇല്ലത്തായിരുന്ന പഴയ ഇല്ലത്തായിരുന്ന സതി അന്തര്‍ജനം പുറത്തിറങ്ങിയപ്പോഴാണ് പുതിയ മനയില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ശങ്കരന് നമ്പൂതിരി, ക്ഷേത്രം മാനേജര്‍ അജീഷ് രാധാകൃഷ്ണന് പരമേശ്വരന് നമ്പൂതിരിയുടെ മകന് ശ്രീശിവന്‍, സെക്യൂരിറ്റി ജീവനക്കാരന് തുടങ്ങിയവര്‍ ഓടിയെത്തി തീയണക്കുവാന്‍ ശ്രമിച്ചു.
ഇതിനിടെ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണക്കാന്‍ സഹായിച്ചതോടെ മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ല. ഇതുമൂലം ഭാഗവതം അടക്കമുള്ള വിശിഷ്ടഗ്രന്ഥങ്ങള്ക്ക് നാശമുണ്ടായില്ല.
ഷോര്‍ട്ട്സര്‍ക്യൂട്ടോ ഇടിമിന്നലോ ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയം ക്ഷേത്ര ട്രസ്റ്റികളായ പരമേശ്വരന് നമ്പൂതിരിയും ദിവാകരന് നമ്പൂതിരിയും ബെംഗളുരുവില്‍ നിന്ന് മള്ളിയൂരിലേയ്ക്കുള്ള യാത്രവേളയിലാണ് അഗ്നിബാധയുണ്ടായത്. ഇവര്‍ രാത്രതന്നെ മള്ളിയൂരിലെത്തി.കിടക്കാനും ടിവി കാണാനും അതിഥികളെ സ്വീകരിക്കാനും മാത്രമാണ് പുതിയ കെട്ടിടം ഉപയോഗിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഇലക്ട്രിക് ഇന്‍സ്പെക്ടര്‍ പരിശോധന നടത്തിയെങ്കിലേ ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമാണോ അഗ്നിബാധ ഉണ്ടായതെന്ന് അറിയാന്‍ കഴിയൂ എന്ന് കടുത്തുരുത്തി എസ്.ഐ ജെ. രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: