മലയിന്‍കീഴ്(തിരുവനന്തപുരം): പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ ലൈംഗികപീഡനത്തിനിരയായി. സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. കുറ്റിച്ചല്‍ തടത്തരികത്ത് വീട്ടില്‍ വിനോദി(26)നെയാണ് മലയിന്‍കീഴ് പോലീസ് പിടികൂടിയത്. ഒമ്പതുവയസുള്ള അര്‍ബുദരോഗിയായ ആണ്‍കുട്ടിയും അഞ്ചുവയസുള്ള സഹോദരിയുമാണ് പീഡനത്തിനിരയായത്. കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുവാണ് പ്രതി.
അര്‍ബുദ ചികിത്സയിലായിരുന്ന ആണ്‍കുട്ടിയെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. അവിടെവച്ചാണ് കുട്ടി അമ്മയോടും ഡോക്ടറോടും വിവരം പറയുന്നത്. അമ്മ സ്കൂളിലെ അധ്യാപകരെ കാര്യമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടൊപ്പമെത്തിയ അധ്യാപകര്‍ ആണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് സഹോദരിയെയും പ്രതി പീഡിപ്പിച്ച കാര്യമറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബന്ധുക്കളും മലയിന്‍കീഴ് പോലീസില്‍ പരാതി നല്കി. വ്യാഴാഴ്ച്ച രാത്രി പ്രതിയെ കുറ്റിച്ചലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മലയിന്‍കീഴിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടികളുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു പ്രതി. മൂന്നുമാസമായി ഇയാള്‍ കുട്ടികളെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടിയെ അമ്മ ആശുപത്രിയില്‍ കൊണ്ടുപോകുന്ന സമയത്താണ് അഞ്ചു വയസുകാരിയെ പ്രതി ലൈംഗിക പീഡിനത്തിന് വിധേയയാക്കിയിരുന്നത്.
മൊബൈലില്‍ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞ് അടുത്തിരുത്തി കുട്ടിയെ പലതവണ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പകല്‍സമയങ്ങളിലും കുട്ടികളുടെ അമ്മൂമ്മയടക്കമുള്ളവര് വീട്ടില്‍ ഉണ്ടായിരുന്ന സമയത്തും മുറിക്കുള്ളില്‍ കൂട്ടിക്കൊണ്ടുപോയി കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ കാട്ടിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്.
പുറത്തു പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടികള്‍ പീഡനം സഹിച്ചുവരികയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി രണ്ടുകേസ്സുകളാണ് എടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനും അവിവാഹിതനുമായ പ്രതി ഇത്തരത്തില്‍ വേറെയും അതിക്രമങ്ങള്‍ നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.
മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കുട്ടികളെ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്, മലയിന്‍കീഴ് സിഐ ജയകുമാര്‍, എസ്ഐ ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: