ഇരിട്ടി: മത മൗലിക വാദത്തിന്റെയും രാഷ്ട്രീയ മൗലിക വാദത്തിന്റെയും ഇരയാണ് അശ്വിനി കുമാര്‍ എന്ന് കേസരി പത്രാധിപരും പ്രഭാഷകനുമായ ഡോ.എന്‍.ആര്.മധു പറഞ്ഞു. 2005 മാര്‍ച്ച് പത്തിന് എന്‍ഡിഎഫ് തീവ്രവാദികള്‍ ബസ്സില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ആശ്വിനികുമാറിന്റെ പതിനെട്ടാമത് ബലിദാന ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മത മൗലിക വാദത്തിനും രാഷ്ട്രീയ മൗലിക വാദത്തിനും എന്നും ഒരു മുഖമേ ഉള്ളൂ. തങ്ങളുടേത് മാത്രമാണ് ശരി എന്ന് വിളിച്ച് പറയുകയും മറ്റുള്ള തിനെയെല്ലാം നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാന്‍ പരിശ്രമിക്കുന്ന മത തീവ്രവാദികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ മൗലികവാദികളും ഇന്ന് ഭാരതത്തില്‍ ദേശീയ നവോഥാന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് രണ്ടും കൈകൊര്ത്തപ്പോഴാണ് കണ്ണൂരിന്റെ മണ്ണില്‍ ആശ്വിനിയെ പോലുള്ള ദേശസ്നേഹികളായ നൂറുകണക്കിന് ബലിദാനികള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട കണ്ണൂരിന്റെ മണ്ണില്‍ എങ്ങും ഇന്ന് ദേശീയതയുടെ കാവിക്കൊടി പാറാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
പുന്നാട് ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബിജെപി പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ.കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം ഒബിസി മോര്‍ച്ച സിക്രട്ടറി വിജയന് പുന്നാട്, കൗണ്‍സിലര്‍ സത്യന് കൊമ്മേരി, ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യവാഹ് എം.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ മീത്തലെപുന്നാട് അശ്വിനി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രവര്‍ത്തകരുടെ സാഘിക്കും നടന്നു. പുഷ്പാര്‍ച്ചനയില്‍ ആര്‍എസ്എസ് പ്രാന്തീയ കര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ജില്ലാ കാര്യവാഹ് വി.ശശിധരന്, കെ.സജീവന്, ഒ.രാഗേഷ്, എ.ദാമോദരന്‍ മാസ്റ്റര്‍, ബാലഗോപാലന് മാസ്റ്റര്‍, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പി.സത്യപ്രകാശന്‍, മറ്റു നേതാക്കളായ വി.വി.ചന്ദ്രന്, ബിജു എളക്കുഴി, രാജന് പുതുക്കുടി, എന്‍.രതി, സീമാ രാജഗോപാല്‍, പി.വി.ദീപ,
തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സാഘിക്കില് താലൂക്ക് സംഘചാലക് എ.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സഹപ്രാന്ത പ്രചാരക് കെ.സുദര്ശന് അശ്വിനി അനുസ്മരണ ഭാഷണം നടത്തി. താലൂക്ക് കാര്യവാഹ് എം.രതീഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: