നെയ്യാറ്റിന്‍കര: മാരായമുട്ടം എസ്ഐയുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസ്സ്റ്റേഷന് മാര്‍ച്ച് നടത്തി. ബിജെപി ദേശീയസമിതി അംഗം കരമന ജയന് ഉദ്ഘാടനം ചെയ്തു. മാരായമുട്ടം എസ്ഐ മൃദുല്‍കുമാര്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങിയിട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു വേണ്ടി പണിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് മാരായമുട്ടത്ത് അഴിഞ്ഞാട്ടം നടത്തിയതെന്നും അദേഹം കുറ്റപ്പെടുത്തി.
വ്യഴാഴ്ച്ച അര്‍ധരാത്രിക്ക് പാലിയോട് പ്രദേശങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ എസ്ഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറിയ എസ്ഐ അസഭ്യം പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തല്‍. രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച എസ്ഐയുടെ അതിക്രമങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മാരായമുട്ടം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ബിജു പി. നായര്‍, പത്മകുമാര്‍, എരുത്താവൂര്‍ ചന്ദ്രന്, കൊല്ലയില്‍ അജിത്ത്, അജീഷ്, ഷിബു, വെങ്ങനൂര്‍ ഗോപന്, പ്രതീപ്, പെരുമ്പഴുതൂര്‍ ഷിബു, മണവാരി രതീഷ്, സജിത്ത്, അമ്പലം ദിലീപ്, മണികണ്ഠന്, സജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: