ന്യൂദല്‍ഹി: ഡി.ആര്.എസ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനും എതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനു നല്കിയ പരാതി പിന്‍വലിച്ചു.
ബി.സി.സി.ഐ സി.ഇ.ഒ രാഹൂല്‍ ജോറി മൂംബൈയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ജെയിസ് സതര്ലന്ഡുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റ് നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് പരാതി പിന്‍വലിക്കുന്നത്. ബംഗളുരുവിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനടിയ്ക്ക്ാണ് ഡി.ആര്.എസ്.വിവാദം ഉണ്ടായത്.ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ സ്മിത്ത് ഇതു പുനപരിശോധിക്കാന്‍ ഡ്രസിംഗ് റൂമിന്റെ സഹായം തേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇതിനെ എതിര്‍ത്തു. മത്സരശേഷം തനിക്ക് അബദ്ധം പറ്റിയെന്ന് സ്മിത്തും സമ്മതിച്ചു.
ഇതിനെ തുടര്‍ന്നാണ് സ്മിത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ബി.സി.സി.ഐ , ഐ.സി.സിക്ക് പരാതി നല്‍കിയത്.വിവാദത്തിലുള്‍പ്പെട്ട സ്മിത്തിനും കോഹ് ലിക്കുമെതിരേ നടപടിയെടുക്കുകയില്ലെന്ന് ഐ.സി.സി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: