തിരുവനന്തപുരം: ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളെല്ലാം തടവുകാര്‍ക്കും ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ജയില്‍ വകുപ്പ് സംഘടിപ്പിച്ച ‘ദി ഫ്യൂച്ചര്‍ ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന് ഇന്‍ കേരള’ ശില്പശാലയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിക്കിള്‍ 21ന്റെ എല്ലാ ആനുകൂല്യങ്ങളും തടവുകാര്‍ അര്‍ഹിക്കുന്നെന്ന് ആദ്യമായി വിധിച്ചത് സുപ്രീംകോടതി ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരാണ്. മുന്‍കാലങ്ങളില്‍ തടവുകാര്‍ നേരിട്ട മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് ഇതിലൂടെ ഒരുപരിധിവരെ പരിഹാരമായി. എന്നാല്‍ തടവുകാരില്‍ മാനസികപരിവര്ത്തനമുണ്ടാക്കാന് നൂതന പദ്ധതികള്‍ ഇനിയും നടപ്പാക്കേണ്ടതുണ്ട്. കൃത്യമായ ദിശാബോധം നല്കുന്ന വിദ്യാഭ്യാസപരിപാടികള്‍ ഇതിനായി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷനായിരുന്നു. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് പൊലീസ് സയന്‍സ് ആന്‍ഡ് സ്റ്റഡീസ് നോഡല്‍ ഓഫീസര്‍ ഡോ.അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജയില്‍ മേധാവി ആര്. ശ്രീലേഖ, ദക്ഷിണമേഖലാ ഡിഐജി ബി. പ്രദീപ് ഐജി എച്ച്. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: