ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി സീനിയര്‍ ജഡ്ജി സി.എസ്. കര്ണ്ണന് കര്‍ണനെതിരെ സുപ്രീംകോടതിയുടെ അസാധാരണ അറസ്റ്റ് വാറന്റ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം പ്രമുഖര്‍ക്ക് എതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഹാജരാകാത്തതിനെത്തുടര്‍ന്നാണ് വാറന്റയച്ചത്. ആദ്യമായാണ് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി കൈക്കൊള്ളുന്നത്. ജഡ്ജിമാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ പ്രതികരണം. ഈ മാസം 31ന് സുപ്രീംകോടതിയില്‍ രാവിലെ പത്തരയ്ക്ക് സുപ്രീംകോടതിയില്‍ ജസ്റ്റിസ് കര്‍ണന്റെ സാന്നിധ്യം ഉറപ്പാക്കും വിധം വാറന്റ് നടപ്പാക്കാനാണ് ബംഗാള്‍ ഡിജിപിയോട് പരമോന്നത കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് കര്ണ്ണന് 10,000 രൂപയുടെ വ്യക്തിഗത ജാമ്യം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ച് വാറന്റ് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: