ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം ഉറപ്പിച്ചു. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം അനുസരിച്ച് ബിജെപി 265 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. സമാജ്വാദി പാര്‍ട്ടി 78 സീറ്റുകളിലും ബിഎസ്പി 22 സീറ്റുകളിലും മുന്നിട്ട് നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടുന്ന തരത്തിലാണ് യുപിയില്‍ ബിജെപിയുടെ വിജയം. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ ബിജെപി തങ്ങളുടെ കുതിപ്പ് തുടങ്ങിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശില്‍ 15 ജില്ലകളിലായി 73 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്ന്. പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് മത്സരം. ഗോവയില്‍ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുക്കുന്നത്.
ഉത്തരാഖണ്ഡില്‍ 13 ജില്ലകളില്‍ 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നു. മണിപ്പൂരില്‍ അഞ്ച് ജില്ലകളിലും. 22 സീറ്റുകളിലായി 98 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. 157 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടുമണിയോടെയാണ് ആരംഭിച്ചത്. ഇലക്ട്രോണിക് വോട്ടിങ് രീതിയായതിനാല്‍ 12 മണിയോടെ തന്നെ മിക്ക സംസ്ഥാനങ്ങളിലെയും ഭരണം ആര്‍ക്കാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: