രാജ്യത്തെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം ഒരുങ്ങുന്നു. ജമ്മു-കശ്മീരിലെ ചെനാനിയെയും നഷ്റിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 9.2 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് തുരങ്കം ഈ മാസം അവസാനത്തോടെ തുറന്നു നല്‍കും. ‘ടണല്‍ ഓഫ് ഹോപ്'(പ്രതീക്ഷയുടെ തുരങ്കം) എന്നറിയപ്പെടുന്ന ഈ തുരങ്കം വരുന്നതോടെ ജമ്മുവും കശ്മീരും തമ്മിലുള്ള ദൂരം 38 കിലോമീറ്ററായി കുറയും. 2011 മെയ് മാസത്തില്‍ ആരംഭിച്ച തുരങ്കത്തിന്റെ നിര്‍മ്മാണം 2016 ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്.
ഖാസിഗുണ്ട്-ബാനിഹാല്‍ തുരങ്കത്തിനൊപ്പം, പുതിയ തുരങ്കമായ ടണല്‍ ഓഫ് ഹോപും പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ജമ്മു-കശ്മീരിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതു കാലാവസ്ഥയിലും റോഡ് കണക്ടിവിറ്റി ഉറപ്പ് വരുത്താന്‍ സാധിക്കും എന്നതാണ് ഇരു തുരങ്കങ്ങളുടേയും പ്രത്യേകത. ജമ്മുവും കശ്മീരും തമ്മിലുള്ള യാത്രാ ദൂരം 50 കിലോമീറ്ററായി കുറയും. ഇപ്പോള്‍ ഇരു നഗരങ്ങളിലേക്കും 10 മുതല്‍ 11 മണിക്കൂര്‍ സമയമെടുത്തേ എത്താന്‍ സാധിക്കൂ.
സിംഗിള്‍ ടണലായാണ് 9.3 മീറ്റര്‍ വീതിയോടുള്ള ചെനാനി-നഷ്റി തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ക്കായി ഒരു എമര്‍ജന്‍സി ടണലും ഇതിലുണ്ട്. അതേസമയം, ഖാസിഗുണ്ട്-ബാനിഹാല്‍ തുരങ്കത്തിന് ഏഴ് മീറ്റര്‍ വീതം വ്യാസമുള്ള രണ്ട് ട്യൂബുകളാണ് ഉള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജമ്മു-കശ്മീരിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്ക് നീക്കം സുഗമമായി നടത്താന്‍ ഇരു തുരങ്കങ്ങളിലൂടെയും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: