ന്യൂദല്‍ഹി: ദേശീയ പാര്ട്ടിയാകാനൊരുങ്ങിയ ആപ്പിന് കനത്ത തിരിച്ചടി. പഞ്ചാബും ഗോവയും പിടിക്കുമെന്നായിരുന്നു കെജ്രിവാളിന്റെ അവകാശവാദം. ഗോവയില്‍ അക്കൗണ്ട് തുറക്കാന്‍ പോലും ആപ്പിനായില്ല. ദല്‍ഹിക്കു ശേഷം പഞ്ചാബെന്ന കെജ്രിവാളിന്റെ മുദ്രാവാക്യവും പൊളിഞ്ഞു. 20 സീറ്റുകള്‍ നേടാനായെങ്കിലും ഭരണത്തിലെത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി. ജനവിധി അംഗീകരിക്കുന്നതായി കെജ്രിവാള് പ്രതികരിച്ചു.
ഗോവയില്‍ ഭരണം നിലനിര്‍ത്താനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ്സിനേക്കാള്‍ വോട്ട് ലഭിച്ചെങ്കിലും സീറ്റില്‍ പിന്നിലായി. ബിജെപിക്ക് 32.5 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് 28.3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 17 സീറ്റുകളും ബിജെപിക്ക് 13 സീറ്റും എംജിക്ക് മൂന്നു സീറ്റും മറ്റുള്ളവര്‍ക്ക് ഏഴു സീറ്റും ലഭിച്ചു.
്പഞ്ചാബില് ഭരണവിരുദ്ധ വികാരം അകാലിദള്‍-ബിജെപി സഖ്യത്തിന് തിരിച്ചടിയായി. മയക്കുമരുന്നിന്റെ തലസ്ഥാനമെന്ന ദുഷ്പ്പേരും ദോഷകരമായി ബാധിച്ചു. 77 സീറ്റുമായി കോണ്‍ഗ്രസ് ഭരണം പിടിച്ചു. ആപ്പിന് 20 സീറ്റും അകാലിദളിന് 15 സീറ്റും ബിജെപിക്ക് മരന്നു സീറ്റും മറ്റുള്ളവര്ക്കര രണ്ടു സീറ്റും ലഭിച്ചു.
ഉത്തര്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കനത്ത തോല്‍വിയില്‍ പഞ്ചാബും ഗോവയും കോണ്‍ഗ്രസ്സിന് ആശ്വാസമായി. എന്നാല്‍ ഇതിനിടയിലും രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും അതാത് സംസ്ഥാന നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണത്തിലുള്‍പ്പെടെ രാഹുലിന്റെ സാനിധ്യം ഇവിടങ്ങളില്‍ നാമമാത്രമായിരുന്നു. രാഹുലിനെ മുന്‍നിര്‍ത്തി യുപിയിലും ഉത്തരാഖണ്ഡിലുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനിറങ്ങിയത്. ഇവിടെ കനത്ത പരാജയവും ഏറ്റുവാങ്ങി. അമേത്തിയിലും റായ്ബറേലിയിലും പ്രിയങ്കയെ പ്രചാരണത്തിനിറക്കിയെങ്കിലും മുഴുവന്‍ സീറ്റുകളും ബിജെപി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: