ന്യൂദല്‍ഹി: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 34,005 ആയി സൗദി അറേബ്യ വര്‍ധിപ്പിച്ചു. ഇതോടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഹജ്ജിനു പോകുന്നവരുടെ എണ്ണവും കേന്ദ്രം ഉയര്‍ത്തി. ഈ മാസം ഒമ്പതിനാണ് സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട കേന്ദ്രം പ്രഖ്യാപിച്ചത്. ഈ മാസം 14 മുതല്‍ തീര്‍ത്ഥാടകരെ തെരഞ്ഞെടുത്ത് തുടങ്ങും.
ക്വാട്ട വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗുജറാത്തില്‍ 2016ല്‍ 7,044 ആയിരുന്നത് ഈ വര്‍ഷം 10,877 ആയിമാറും. ഉത്തര്‍പ്രദേശിന്റേത് 21,828ല്‍ നിന്ന് 29,017, ഹരിയാന 1.011ല്‍ നിന്ന് 1,343 ആവും, ജമ്മുകശ്മീര്‍ 6,539 എന്നത് 7,960 ആകും, കര്‍ണ്ണാടക 4,477, 5951 ആയി വര്‍ധിക്കും.
മഹാരാഷ്ട്രയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 7,357 തീര്‍ത്ഥാടകര്‍ ഹജ്ജിന് പോയപ്പോള്‍ ഇത്തവണ 9780 ആക്കി ഉയര്‍ത്തി. 2,399 ആയിരുന്ന തമിഴ്നാടിന്റേത് 3,189 ആക്കി. ബംഗാളിന്റെ 8,905ല്‍ നിന്ന് 9,940ല്‍ ആയി. തെലങ്കാന 2,532, 3,367 ആക്കി. രാജസ്ഥാന് 3,525 4686 ആയി. മധ്യപ്രദേശ് 2,708ല്‍ നിന്ന് 3,599 ആയി. ദല്‍ഹി 1,628 ആയിരുന്നത് 1,224 ആക്കി, ആന്ധ്രപ്രദേശ് 2,052ല്‍ നിന്ന് 2,728 ആയി. ഝാര്‍ഖണ്ഡ് 2,719ല്‍ നിന്ന് 3,306 ആക്കി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, ജമ്മു കശ്മീര്‍, എംപി, കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് ഹജ്ജിനുള്ള കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത്.
ഹജ്ജ് കേന്ദ്രം പുനസ്ഥാപിക്കണം
ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുനസ്ഥാപിക്കണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയോട് എന്‍ഡിഎ നിവേദക സംഘം അഭ്യര്‍ത്ഥിച്ചു. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുറപ്പെടല്‍ കേന്ദ്രം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു. ഇത് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്നും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാംരഭിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: