ഇംഫാല്‍: ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടിയാണോ ഈ സ്ത്രീ പതിനാറു വര്‍ഷം നിരാഹാരം കിടന്നത് എന്നാണ് ആദ്യം തോന്നിയത്. മണിപ്പൂരില്‍ സൈന്യത്തിനു നല്കുന്ന പ്രത്യേക അധികാരം പിന്‍വിലക്കണം എന്നാവശ്യപ്പെട്ട് നിരാഹാരമനുഷ്ഠിച്ച ഇറോം ശര്‍മിളയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 90 വോട്ടുകള്‍. ആര്‍ക്കും വോട്ടു ചെയ്യാന്‍ ആഗ്രഹിക്കാത്തവര്ക്കായുള്ള നോട്ടയുടെ ബട്ടണില്‍ 143 പേര് വിരലമര്‍ത്തി എന്നറിയുമ്പോഴാണ് മണിപ്പൂരിന്റെ ഉരുക്കുവനിത എന്നു വിളിപ്പേരുള്ള ഇറോമിനു സംഭവിച്ച പതനം മനസിലാവുന്നത്.
തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെതിരെയാണ് ഇറോം മത്സരിച്ചത്. ഇബോബിക്ക് കിട്ടയത് 18,649 വോട്ടുകള്‍. നിരാഹാരം അവസാനിപ്പിച്ചപ്പോള്‍ തനിക്ക് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാവണം എന്ന സ്വപ്നം തുറന്നു പറഞ്ഞാണ് ഇറോം രാഷ്ട്രീയത്തിലേക്ക് വന്നത്. പീപ്പിള്‍സ് റീസര്ജെന്സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്(പിആര്‍ജെഎ) എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ഇറോം തന്റെ മോഹസാക്ഷാത്കാരത്തിനു ശ്രമിച്ചത്. സിപിഎമ്മും സിപിഐയും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇടതുപക്ഷ മുന്നണിയുടെ പിന്തുണയും ഇറോമിനു കിട്ടിയിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്തുള്ള ദയനീയ അവസ്ഥ കൂടി ഇറോമിനു കിട്ടിയ വോട്ടുകളുടെ എണ്ണത്തിലുണ്ട്.
സൈന്യത്തിനുള്ള പ്രത്യേക അധികാരമായ അഫ്സ്പക്കെതിരെ നിരാഹാരം കിടന്നപ്പോള്‍ എല്ലാ പിന്തുണയുമായി കൂടെ നിന്ന മെരിയ പൈബിസ് (സ്ത്രീ ശക്തി കൂട്ടായ്മ) രാഷ്ട്രീയത്തില്‍ അവരെ തുണച്ചില്ല. ഇറോം രാഷ്ട്രീയത്തില്‍ വന്നതിനോട് ഈ കൂട്ടായ്മ തുടക്കത്തില്‍ത്തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇറോമിന്റെ ഈ അവസ്ഥയ്ക്കു മറ്റൊരു കാരണം കാമുകനായ ബ്രിട്ടിഷ് വംശജന് ഡെസ്മണ്ട് കൗടിഞ്ഞോയാണ്. ഇറോമിനു പിന്തുണ പ്രഖ്യാപിച്ച് പ്രചരണത്തിനു കൂടെ നിന്ന പ്രവര്‍ത്തകരോടും ഇയാള്‍ വളരെ മോശമായാണ് പെരുമാറിയത്.
ഇതില്‍ ഇറോം പിന്നീടു ക്ഷമ ചോദിച്ച സാഹചര്യം വരെയുണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഡെസ്ണ്ടുമായുള്ള വിവാഹക്കാര്യവും ഇതോടൊപ്പം ഇറോം അറിയിച്ചിരുന്നു. വലിയ യുദ്ധത്തിലെ ഒരു പോരാട്ടത്തില്‍ തോറ്റിരിക്കുന്നു. തുടങ്ങിവെച്ച പ്രസ്ഥാനം മുന്നോട്ടു പോവും, ഇത്ര ദയനീയമായ തോല്‍വിയിലും പ്രതീക്ഷയോടെയാണ് ഇറോമിന്റെ പാര്‍ട്ടി പ്രതികരിച്ചത്. താന്‍ രാഷ്ട്രീയം വിടുകയാണെന്നാണ് ഇറോം ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: