കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയപ്പോള്‍ അതിനോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് പ്രശാന്ത് കിഷോര്‍. ലോക് സഭാ തെരഞ്ഞെടുപ്പിലെ ബിജെപി തരംഗത്തിനു പിന്നില്‍ പ്രശാന്തിന്റെ കരങ്ങളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഇതെല്ലാം തകിടം മറിഞ്ഞു. കിഷോറിന്റെ കീരീടവും പ്രതാപവും എല്ലാം നഷ്ടപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുടേത് പോലെ അടുത്ത തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റേയും വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് ചുമതപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബീഹാര്‍ സ്വദേശിയായ പ്രശാന്തിന്റെ ചുവടുകള്‍ യുപി തെരഞ്ഞെടുപ്പില്‍ അപ്പാടെ പിഴച്ചു. എന്നാല്‍ ബിജപിക്ക് ഇവിടേയും മിന്നുന്ന ജയം.
അഖിലേഷിനേയും കോണ്‍ഗ്രസിനേയും ഒരുമിപ്പിച്ച് മത്സരിക്കാനുള്ള തന്ത്രം പ്രശാന്ത് ആവിഷകരിച്ചപ്പോള്‍ ജനങ്ങള്‍ കാവിക്കൊപ്പം നില്ക്കാന് തീരുമാനിച്ചു. ഉത്തരാഖണ്ഡിലും സ്ഥിതി വിപരീതമല്ല ബിജെപി തരംഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത് മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു.
2014 തെരഞ്ഞടുപ്പിനെ തുടര്‍ന്ന് പ്രശാന്തിനെ ബീഹാറില്‍ കൊണ്ടുവരാന്‍ നിതീഷ്- ലാലു സഖ്യമാണ് ആദ്യം ശ്രമിച്ചത്. അതിനുശേഷം കോണ്‍ഗ്രസ് പ്രശാന്തിനെ വാടകയ്ക്ക് എടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപി പിസിസി മേധാവിയായി രാജ് ബാബ്ബറിനെ നിയമിച്ചതും പ്രശാന്തിന്റെ മറ്റൊരു നീക്കം. കൂടാതെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രാദേശിക തലത്തില്‍ പുറത്തിറക്കാനും നിര്‍ദ്ദേശം നല്കി. ഇവിടുത്തെ പ്രശ്നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് പ്രശാന്ത് ലക്ഷ്യം നല്‍കിയത്.
യുഎസ് പ്രസിഡന്റിന്റെ ഉപദേശകരെപ്പോലെ രാഷ്ട്രീയ തന്ത്രജ്ഞനായി വളരാനുള്ള ,പ്രശാന്തിന്റെ മോഹങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്. എക്സിറ്റ് പോള്‍, ഒപ്പീനിയന് പോള്‍ തുടങ്ങി എല്ലാത്തിലും പ്രശാന്ത് പരാജയപ്പെട്ടു. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിലെ മോദിയുടേയും ബിജെപിയുടേയും വിജയം പ്രശാന്തിന്റെയല്ല, കൂട്ടായ പ്രവര്‍ത്തനമാണെന്ന വിലയിരുത്തലിലേക്ക് ഏത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: