ചോറ്റാനിക്കര: വിശ്വ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴുത് ഭക്തസഹസ്രം പുണ്യം നേടി. തങ്കഗോളകയും, തിരുവാഭരണങ്ങളും ചാര്‍ത്തി ദിവ്യമായ ഉടയാടകളണിഞ്ഞ് തേജോമയിയായി വിളങ്ങുന്ന ദേവിയെ ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് ചോറ്റാനിക്കരയിലെത്തിയത്.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം മാര്‍ച്ച് 5 ന് കൊടികയറി.
ഉച്ചയ്ക്ക് 2 മണിയ്ക്ക് ആരംഭിച്ച മകം തൊഴല്‍ രാത്രി 8.30 വരെ നീണ്ടുനിന്നു. ഒരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഈ വര്‍ഷത്തെ മകം തൊഴലിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ക്യൂ സമ്പ്രദായവും, വെയില് കൊള്ളുവാതിരിക്കാന് വിരിപ്പന്തലും ഒരുക്കിയിരുന്നു. മകം ദിവസമായ ഇന്നലെ രാവിലെ ഗജവീരന്മ്മാര് അണിനിരന്ന എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. മകം ദിവസത്തെ പ്രധാന വഴിപാടുകള്‍ ആയിട്ടുള്ള ദേവിക്ക് കാണിയ്ക്ക സമര്‍പ്പണം, അരി, നെല്ല്, ശര്‍ക്കര, മലര്, മഞ്ഞള്‍, തുടങ്ങിയ ദ്രവ്യങ്ങള്‍ നിറപറയായി സമര്‍പ്പിക്കുവാനുള്ള സൗകര്യവും ദേവസ്വം ഒരുക്കിയിരുന്നു. തിങ്കളാഴ്ചയാണ് ആറാട്ട് . ചൊവാഴ്ച അത്തം വലിയ ഗുരുതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: