ലക്നൗ: ബിഎസ്പി നേതാവ് മായാവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദയാശങ്കര്‍ സിങ്ങിനെ ബിജെപി തിരിച്ചെടുത്തു. തെരഞ്ഞെടുപ്പില്‍ ദയാശങ്കറിന്റെ ഭാര്യ സ്വാതി സിങ് ലക്നൗവില സരോജിനി നഗര്‍ സീറ്റില്‍ നിന്ന് വിജയിച്ചിരുന്നു.
ദയാശങ്കറിന്റെ സസ്പെന്ഷന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ റദ്ദാക്കിയതായി പാര്‍ട്ടി വക്താവ് ഹരീഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മായാവതിക്കെതിരെ പ്രസ്താവന നടത്തിയതിന് ദയാശങ്കറിനെതിരെ പട്ടികജാതി പട്ടികവകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
മായാവതിക്കെതിരായ പ്രസ്താവന ദളിതരെ അവഹേളിക്കുന്ന പ്രസ്താവനയാണെന്ന് ആരോപിച്ച് ബിഎസ്പി ദേശീയ സെക്രട്ടറി മെവലാല്‍ ഗൗതമാണ് രംഗത്തെത്തിയത്. സംഭവം ലോക്സഭയിലും ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു ബിജെപി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: