തിരുവനന്തപുരം: കേന്ദ്രഗ്രിഡില്‍ നിന്ന് രണ്ടു രൂപയ്ക്കും നാലു രൂപയ്ക്കും ഇടയില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ ഏതാനും മെഗാവാട്ട് വൈദ്യുതിക്കുവേണ്ടി 1300 കോടി രൂപ മുടക്കിയും നൂറ് കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിച്ചും അപൂര്‍വ ഇനം വൃക്ഷലതാദികളെയും ജീവികളെയും നാമാവശേഷമാക്കിയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന സമിതി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മറ്റ് ജലവൈദ്യുത പദ്ധതികളെല്ലാം വേണ്ടത്ര ജലമില്ലാത്തതിനാല്‍ പൂര്‍ണ്ണമായും പ്രവര്ത്തനക്ഷമമല്ലെന്നിരിക്കെ പഴയ ജലലഭ്യതയുടെ കണക്ക് വച്ച് അതിരപ്പിള്ളി നടപ്പിലാക്കാനുള്ള ശ്രമം അനാവശ്യമാണെന്ന് സമിതി വിലയിരുത്തി.
സി.എന്‍.മുരളീധരന് നായര്‍ പ്രമേയം അവതരിപ്പിച്ചു.
ഡയറക്ടര്‍ പി.പരമേശ്വരന് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി യോഗത്തില്‍ വിചാരകേന്ദ്രം ഉപാദ്ധ്യക്ഷന്‍ ഡോ. സി.ഐ. ഐസക് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്, സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്, ഡോ. ഒ.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: