കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ വിചാരണ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ തുടങ്ങും.
പഞ്ചായത്ത് അംഗം അനസിനെയാണ് ഇന്ന് വിസ്തരിക്കുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയെ നാളെ വിസ്തരിക്കും. കേസില്‍ 195 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. ഇതില്‍ 21 പേര്‍ക്കാണ് ഇപ്പോള്‍ സമന്‍സ് നല്‍കിയിട്ടുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് വിസ്താരം നടക്കുക.
കേസ് വിസ്താരം ജനുവരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും നീണ്ടുപോയി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന് പാപ്പു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും പ്രതിയുടെ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതും വിസ്താരം നീളാന്‍ കാരണമായി.
2016 ഏപ്രില്‍ 28 നാണ് ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ടത്. കൊലപാതകം ആദ്യം മൂടിവയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. ആഴ്ചകള്‍ പിന്നിട്ടശേഷമാണ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: