ന്യൂദല്‍ഹി: ശനിയാഴ്ച ദല്‍ഹിയില്‍ ഐഎന്‍എല്‍ഡി എംഎല്‍എയ്ക്ക് വെടിയേറ്റ സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ദല്‍ഹി നിയമസഭയില്‍ നജഫ്ഗഡില്നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രതിനിധിയും പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷനുമായ ഭരത് സിംഗിനുനേരെയാണ് ശനിയാഴ്ച അക്രമികള്‍ വെടിയുതിര്‍ത്തത്. രാവിലെ 8.30 ഓടെ സരജ്പൂര്‍ നജഫ്ഗഡിലെ ഓഫീസിന് മുന്‍പിലാണ് സംഭവമുണ്ടായത്. എംഎല്എക്കൊപ്പമുണ്ടായിരുന്ന അമ്മാവന് ധര്മപാലിനും വെടിയേറ്റിരുന്നു. ഇവരെ ഉടന്‍ മാത്ര ചനന്‍ ദേവി ആശുപത്രിയില്‍ എത്തിച്ചു. ഭരത് സിംഗിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലുള്ള കാരണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: