ന്യൂദല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 117 സീറ്റില്‍ 77 സീറ്റ് നേടിയാണ് അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
അതേസമയം, അമരീന്ദറിനു ഭീഷണിയായി സത്ലജ്-യമുന ലിങ്ക് കനാല്‍ കേസ് 28ന് കോടതി പരിഗണിക്കും. സത്ലജ്-യമുന ലിങ്ക് കനാല്‍ കരാര്‍ ഭരണഘടനാവിരുദ്ധമെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി വിധിച്ചു.
ഇതോടെ,അമരീന്ദര്‍ ലോക്സഭാംഗത്വം രാജിവച്ചു. പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചുവെന്നും പഞ്ചാബിന് വേണ്ട എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയതായും അമരീന്ദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: