ന്യൂദല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ വിജയത്തിന് ചുക്കാന്‍പിടിക്കുന്ന സ്പന്നര്മാരായ ആര്.അശ്വിനും രവീന്ദ്ര ജഡേജയും തേരോട്ടം തുടരുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ വീരാട് കോഹ്് ലി പറഞ്ഞു.
ഇന്ത്യന്‍ മണ്ണില്‍ അശ്വിനും ജഡേജയക്കും മികച്ച റെക്കോര്ഡാണുളളത്. ടീമിന് അവര്‍ ഒട്ടെറെ വിജയവും സമ്മാനിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും ലോക ഒന്നാം നമ്പറായ ഇവര്‍ ആധിപത്യം തുടരുമെന്നാണ് വിശ്വാസമെന്ന് കോഹ്ലി വ്യക്തമാക്കി.
ഓസ്ല്രേിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ മൂന്ന് വേദികള്‍ അവതരിപ്പിച്ചതാണ് പ്രശ്നമായത്.പൂനെയിലെ ഒന്നാം ടെസ്റ്റില്‍ , സ്പിന്നിനെ ശക്തമായി നേരിടുന്ന ഇന്ത്യന്‍ ബാറ്റ്സമാന്മാരെ ഓസ്ട്രേലിയയുടെ ലീയോണും സ്റ്റീവ് ഓകീഫും ചേര്‍ന്ന് വട്ടം കറക്കി.333 റണ്‍സിന്റെ കൂറ്റന്‍ വിജയവും അവര്‍ നേടി.
അതേസമയം ബെംഗ്ളുരുവില്‍ ഇന്ത്യ തിരിച്ചടിച്ചു. അശ്വിന്റെയും ജഡേജയുടെയും സ്പിന്‍ മാജിക്കില്‍ 75 റണ്‍സിന്റെ വിജയവുമായി പരമ്പരയില്‍ തിരിച്ചുവന്നു.
മൂന്നാമത്തെ ടെസ്റ്റ് പുതിയ വേദിയായ റാഞ്ചിയിലാണ്.റാഞ്ചിയിലെ പിച്ച് തുണയ്ക്കുമെന്ന പ്രതീക്ഷയില്ല.മാനസികമായി ശക്തിയാര്ജിച്ചാലെ പിടിച്ചു നില്‍ക്കാനാകൂ. പിച്ചിന്റെ സ്വഭാവം അറിയാന്‍ മുന്‍ നായകന് ധോണിയുമായി ബന്ധപ്പെടുമെന്ന് കോഹ്ലി പറഞ്ഞു.ധോണി കഴിഞ്ഞ ദിവസം റാഞ്ചിയിലെ പിച്ച് പരിേേശാധിച്ചിരുന്നു.
ഇന്ത്യ-ഓസ്ട്രലിയ മൂന്നാം ടെസ്റ്റ് റാഞ്ചിയില്‍16ന് ആരംഭിക്കും.നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ധര്‍മശാലയില്‍ 25 ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: