കളമശേരി: മെട്രോ നിര്‍മ്മാണത്തിനിടെ തകര്‍ന്ന റോഡുകളും കാനകളും, പൈപ്പുകളും മഴക്കാലത്തിനു മുമ്പ് പുനഃസ്ഥാപിക്കണമെന്ന് ഡിഎംആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികളോട് കളമശേരി നഗരസഭ ആവശ്യപ്പെട്ടു. പ്രവര്‍ത്തന രേഖ 31ന് മുമ്പ് സമര്‍പ്പിക്കണം. നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണുമായി ഡിഎംആര്‍സി, കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
അടുത്ത യോഗത്തില്‍ രണ്ട് സ്ഥാപനങ്ങളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ സംബന്ധിക്കണമെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രത്യേക കത്ത് ചൊവ്വാഴ്ച്ച നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പറഞ്ഞു.
മുട്ടം മുതല്‍ ഇടപ്പള്ളി ടോള്‍ വരെയുള്ള മേഖലകളിലെ കാന വൃത്തിയാക്കുകയും ആവശ്യമായവ പുനര്‍നിര്‍മ്മിക്കണം. നോര്‍ത്ത് കളമശേരിയില്‍ ജലവിതരണ പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇടപ്പള്ളി കൂനം തൈ മുതല്‍ ടോള്‍ വരെയും കാന മൂടിക്കിടക്കുകയാണ്. മഴ പെയ്ത് തുടങ്ങിയാല്‍ റോഡിന് ഇരുവശങ്ങളിലും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നുണ്ട്. റോഡുകള്‍ അറ്റകുറ്റപ്പണികളും നടത്താനുണ്ട്. ഇക്കാര്യങ്ങളില്‍ മഴയ്ക്ക് മുമ്പേ പരിഹാരം വേണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: