ന്യൂദല്‍ഹി: ദല്‍ഹിയില്‍ രണ്ടു കുട്ടികളുടെ അമ്മയായ നേപ്പാളി യുവതിയെ മദ്യം നല്കി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ കിഴക്കന്‍ ദല്‍ഹിയിലായിരുന്നു സംഭവം.
പശ്ചിമ ദല്‍ഹിയിലെ പാണ്ഡവ് നഗര്‍ പ്രദേശത്തുനിന്നുള്ള ഇരുപത്തിയാറുകാരിയാണ് ക്രൂര മാനഭംഗത്തിന് ഇരയായത്. പരിചയക്കാരിലൊരാള്‍ വഴി ഫ്ലാറ്റിലെത്തിച്ച യുവതിയെ മദ്യം കൊടുത്ത് മയക്കിയശേഷമായിരുന്നു മാനഭംഗം.
സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ കോള്‍സെന്ററുകളില്‍ ജോലി ചെയ്യുന്ന വികാസ് കുമാര്‍, ലക്ഷയ് ഭല്ല, നവീന്‍, സ്വാരിത്, പ്രതീക് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു പുലര്‍ച്ചെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് ചാടി രക്ഷപ്പെട്ട യുവതി, വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: