കൊല്ലം: തീവ്രവാദവിരുദ്ധ സന്ദേശം നല്കുന്ന സിനിമയുമായി നടന് കൊല്ലം അജിത് പ്രേക്ഷകരിലേക്ക്. സ്വന്തം ചിലവില്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും നായകകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത പകല്‍പോലെ എന്ന സിനിമയാണ് കൊല്ലം അജിത് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൊല്ലത്ത് മുഖത്തലയിലെ ലൈബ്രറി ഹാളിലും കൊല്ലം ബീച്ചിലും ചിത്രം പ്രദര്‍ശിപ്പിച്ചു.
ശ്രീഹരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 2016ല്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ആദ്യം സെന്‍സര്‍ബോര്‍ഡ് പോലും അനുമതി നിഷേധിച്ചിരുന്നു. പിന്നീട് തിയേറ്ററുകളുടെ ഭാഗത്തുനിന്നുള്ള നിസഹകരണവും. സാമൂഹ്യപ്രതിബദ്ധതയും ഇസ്ലാമികതീവ്രവാദത്തിന്റെ ആപത്തും തന്റെ സിനിമയെന്ന് കൊല്ലം അജിത് പറയുന്നു. ചലച്ചിത്ര അക്കാദമിയുമായും സാംസ്കാരിക വകുപ്പുമായും ബന്ധപ്പെട്ടതോടെ ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ പ്രദര്‍ശനത്തിന് നല്‍കാമെന്നാണ് ഏറ്റവും അവസാനം ലഭിച്ചിരിക്കുന്ന ഉറപ്പ്. എന്നാല്‍ പൊതുജനങ്ങളിലേക്കും യുവതലമുറയിലേക്കും തന്റെ സിനിമയുടെ സന്ദേശം എത്രയും വേഗത്തില്‍ സമൂഹത്തിലെത്തിക്കുകയാണ് കൊല്ലം അജിത്തിനെ ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. കൊല്ലം അജിത്തിന്റെ നായകവേഷത്തിലുള്ള അഭിനയം കണ്ട് ഇതിനോടകം നിരവധി പേര് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. സിനിമാമേഖലയില്‍ നിന്നുള്ള താരങ്ങളും പിന്തുണ നല്‍കിയിട്ടുണ്ട്. അജിത്തിനൊപ്പം റിയാസ് ഖാന്, കൊച്ചുപ്രേമന്, കനകലത, ബിന്ദു രാമകൃഷ്ണന്, സിദ്ധരാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നു.
നേരത്തെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ആദ്യ പ്രദര്‍ശനത്തില്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കൊല്ലം അജിത് പറയുന്നു. മുപ്പത് വര്‍ഷമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജിത്, പത്മരാജന് സംവിധാനം ചെയ്ത പറന്നുപറന്നുപറന്ന് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ചെയ്തിട്ടുള്ള വേഷങ്ങളില്‍ അധികവും വില്ലന്‍വേഷങ്ങളാണ്. ഭാര്യ പ്രമീളക്കും മക്കളായ ശ്രീഹരിക്കും ഗായത്രിക്കും ഒപ്പം എറണാകുളത്താണ് കൊല്ലം അജിത് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: