മൊഗാദിഷു: തലസ്ഥാനനഗരിയിലെ ഒരു ഹോട്ടലിന് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്.
മക അല്മുകറാമാഹ് റോഡിലുളള വെഹെലിയെ ഹോട്ടലിന് സമീപമായിരുന്നു സ്ഫോടനം. മറ്റൊരു സംഭവത്തില്‍ ഒരു ചാവേര്‍ ഒരു മിനിബസിനുളളിലും പൊട്ടിത്തെറിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
തലസ്ഥാന നഗരത്തിന് തെക്കുളള സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിലായിരുന്നു ഈ സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണങ്ങളെ സൊമാലിയയുടെ പുതിയ പ്രധാനമന്ത്രി ഹസന് അലി ഖൈരെ അപലപിച്ചു.
അല്‍ ഖ്വയ്ദയുമായി ബന്ധമുളള അല്‍ ശഹാബ് എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഇടയ്ക്കിടെ ഇവിടെ ഹോട്ടലുകളെ ലക്ഷ്യമാക്കി സ്ഫോടനങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ ചെക്ക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഇവര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജനുവരിയിലുണ്ടായ സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതായി പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് മുഹമ്മഗ് അബ്ദുള്ളാഹി മൊഹമ്ദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അല്‍ ശബാബ് ഇദ്ദേഹത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: