ബീജിങ്ങ്: പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ചൈന തന്ത്രങ്ങളൊരുക്കുന്നു. മറൈന്‍ സേനാംഗങ്ങളുടെ എണ്ണം അസാധാരണമാം വിധം കൂട്ടുകയാണ്്ചൈന. ഇരുപതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കും. ഇവര്‍ ഭൂരിപക്ഷത്തേയും ഗ്വാദര്‍ തുറമുഖത്ത് വിന്യസിക്കും.
ഗള്‍ഫില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പാതയില്‍, ആഴക്കടലിലുള്ള ഗ്വാദര്‍ തുറമുഖം ചൈനീസ് സഹായത്തോടെയാണ് പാക്കിസ്ഥാന് നിര്‍മിച്ചത്. ചൈനയുടെ പ്രധാനപ്പെട്ട സൈനിക സാന്നിധ്യ മേഖലയുമാണ് ഈ തുറമുഖം. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ സൈനികത്താവളമായ ജിബൂട്ടിയിലെ മറൈന്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്.
ഗ്വാദര്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാന്-ചൈന സാമ്പത്തിക ഇടനാഴിയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കം എന്ന നിലയ്ക്കാണ് മേഖലയിലെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ചൈന തയാറെടുക്കുന്നത്. പാക്കിസ്ഥാന് ഇപ്പോള്‍ പതിനയ്യായിരം സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സ്വന്തം നാടിനു പുറത്ത് സൈനിക സാന്നിധ്യം ഉറപ്പിക്കാനുള്ള സാധ്യത പരമാവധി മുതലെടുക്കാനാണ് ചൈന ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: