ലണ്ടന്‍: സ്വതന്ത്ര രാജ്യപദവിക്കായി വീണ്ടും ഹിതപരിശോധന നടത്തുമെന്ന് സ്കോട്ട്ലന്‍ഡ് പ്രധാന മന്ത്രി നിക്കോള സ്റ്റര്ജന്. ഇതിനായി പാര്‍ലമെന്റിന്റെ അനുമതി തേടുമെന്നും അവര്‍ പറഞ്ഞു.
2014-ലാണ് ഇതിനു മുന്‍പ് ഹിതപരിശോധന നടന്നത്. അന്ന് 55 ശതമാനം പേരും സ്വതന്ത്ര രാഷ്ട്രമാകുന്നതിനോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇത്തവണ ബ്രക്സിറ്റ് ഫലം വന്നതിനു ശേഷം ഹിതപരിശോധന നടത്താമെന്ന തീരുമാനത്തിലാണ് സ്റ്റര്ജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: