തൊടുപുഴ: മടത്തിക്കണ്ടത്ത് വന്‍തോതില്‍ മലയിടിച്ച് മണ്ണെടുക്കുന്നു. തൊടുപുഴ നഗരസഭ ചെയര്‍പേഴ്സന്റെ വാര്‍ഡിലാണ് വിവാദമായ മണ്ണ് ഖനനം നടക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന മണ്ണ് രാത്രിക്കാലങ്ങളില്‍ നെല്പാടം നികത്താന്‍ എത്തിച്ച
് കൊടുത്ത് വിറ്റ് കാശാക്കുകയാണ് ഭൂമാഫിയ.
സംഭവത്തില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. നാലുവരിപാത-പെരുമ്പിള്ളിച്ചിറ റോഡില്‍ നിന്നും മുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് കാരിക്കോട് സ്വദേശി വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് 20 അടിയിലധികം താഴ്ചയില്‍ ജെസിബി ഉപയോഗിച്ച് മലയിടിക്കുന്നത്. തുടര്‍ന്ന് ഇവിടം ഹൗസ് പ്ളോട്ടായി വില്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ക്ക് ലഭിച്ച വിവരം.
6 മാസം മുമ്പ് ആണ് ഇവിടെ ഇത്തരത്തില്‍ മണ്ണെടുക്കുന്നതിന് ആരംഭിച്ചത്. സമീപവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് മണ്ണെടുക്കുന്നതിന് വില്ലേജില്‍ നിന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതും ലംഘിച്ച് ഒരുമാസത്തോളമായി ഇവിടെ പണി നടന്ന് വരികയാണ്. അധികവും അവധി ദിവസങ്ങളിലാണ് നിര്‍മ്മാണം നടക്കുന്നത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസ്, ആര്‍ഡിഒ, പോലീസ് സ്റ്റേഷന്, ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും ഇത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും നടപടിയെങ്ങും എത്തിയിട്ടില്ല.
സമീ
പവാസിയായ പള്ളത്ത്പറമ്പില്‍ അസീസ് തന്റെ വീടിന്റെ സമീപത്ത് കൂടി മഴക്കാലത്ത് വെള്ളം ഒഴുകിയിരുന്ന നീര്ച്ചാല് പുന: സ്ഥാപിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടും പരാതി നല്‍കിയെങ്കിലും നടപടി ഇഴയുകയാണ്. മലയിടിച്ചതോടെ ഉയര്‍ന്ന് നിന്നിരുന്ന പല ഭാഗങ്ങളും ഇതിന്റെ നിരപ്പില്‍ നിന്ന് താഴേക്ക് പോയിരിക്കുകയാണ്. മഴ പെയ്യുന്നതോടെ ഇവിടെ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് മറ്റ് വീട്ടുകാര്‍ക്ക് ഭീഷണിയാകുകയാണ്. പലയിടങ്ങളിലും മണ്ണിടിയാനുള്ള സാധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ സഹായത്തോടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ഇത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: