പീരുമേട്: ദേവസ്വംബോര്‍ഡിന്റെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സത്രത്തിന്റെ വികസന സാധ്യതയേറി. ദേവസ്വ
ം ബോര്‍ഡ് വക വണ്ടിപ്പെരിയാര്‍ സത്രത്തിലുള്ള വസ്തുവിലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് തീരുമാനമായിക്കുന്നത്. ഇതോടെ ഇത് വഴിയെത്തുന്ന തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും.
തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല ദര്‍ശനത്തിന് പോയിയിരുന്ന പരമ്പരാഗത കാനനപാതയായിരുന്നു ഇത്. വണ്ടിപ്പെരിയാറില്‍ നിന്നും 13 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. ഇവിടെ വിശ്രമിച്ച് ശേഷം പുല്ല്മേട് വഴി കാനപാതയിലൂടെ 10 കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ സന്നിധാനത്തെത്താം. നാലമ്പലവും ചുറ്റുമതിലും ഉള്ള ക്ഷേത്രവും വിശ്രമിക്കുന്നതിനായി സത്രവും ഇവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവ നശിച്ചു. നിലവില്‍ 21 ഏക്കര്‍ ഭൂമി ദേവസ്വം ബോര്ഡിനിവിടെ ഉണ്ട്. ഇവിടെ അടുത്ത കാലത്ത് ദേവ പ്രശ്നത്തെ തുടര്‍ന്ന സുബ്രഹ്മണ്യ ക്ഷേത്രവും നിര്‍മ്മിക്കുകയും ചെയ്തു. കേരളത്തിലെയും തമിഴ്നാട്ടില്‍ നിന്നടക്കം ആയിരക്കണക്കിന് ഭക്തരാണ് ഇതുവഴി കടന്ന് പോകുന്നത്.
ഇത് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാാ
ണ് സന്നിധാനത്തെത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം സന്നിധാനത്തേയ്ക്ക് കടത്തി വിടാറില്ല. ഇക്കാരണത്താല്‍ നിരവധിപേര്‍ ഇവിടെ കുടുങ്ങി പോകാറുണ്ട്.
ഇവിടെ പ്രാഥമിക സൗകര്യങ്ങള്‍ക്ക് പോലും തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാഗ് ഗോപാലകൃഷ്ണന് കഴിഞ്ഞ സീസണില്‍ ഇവിടെ എത്തി കാനപാതവഴി ശബരിമലയ്ക്ക് യാത്ര ചെയ്യുകയും തുടര്‍ന്ന് വികസനത്തിന് തീരുമാനമെടുക്കുകയും ചെയ്തത്. കെട്ടിടസമുച്ചയം വരുന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: