കൊച്ചി: കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. മിഷേലുമായി അടുപ്പത്തിലായിരുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
യുവതിയുമായുണ്ടായിരുന്ന അടുപ്പത്തിന്റെ പേരില്‍ യുവാവ് യുവതിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പോലീസ് പറയുന്നു. യുവാവൊരിക്കല് മിഷേലിനെ മര്‍ദ്ദിച്ചിരുന്നതായി മിഷേലിന്റെ കൂട്ടുകാരിയും പോലീസിനു മൊഴി നല്‍കിയിരുന്നു. മരണത്തിനു തൊട്ടു മുന്പുളള ദിവസം യുവാവ് മിഷേലിന് 57 തവണ എസ്.എം.എസ് അയച്ചിരുന്നതായും പോലീസ് കണ്ടെത്തി.താനൊരു തീരുമാനമെടുത്തെന്ന് മരണദിവസം മിഷേല്‍ പറഞ്ഞിരുന്നുവെന്ന് യുവാവ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതല ലോക്കല്‍ പോലീസില്‍ നിന്നുമാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് കാലതാമസം വരുത്തിയതും മിഷേലിന്റെ അച്ഛനമ്മമാരുടെ പരാതി സമയത്ത് സ്വീകരിക്കാതിരുന്നതും ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: