യുഡിഎഫിന്റെ മദ്യനയം ശരിയല്ലെന്നും തിരുത്തുമെന്നും ഇടതുമുന്നണി മുന്‍കൂട്ടിത്തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അക്കാര്യം അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നതാണ്. അവര്‍ പോലും പ്രതീക്ഷിക്കാത്തത്ര ഭൂരിപക്ഷം നല്കി ജനം ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചു.
സ്വാഭാവികമായും പുതിയ നയം പ്രഖ്യാപിക്കാന്‍ ഇടതുസര്‍ക്കാരിന് ബാധ്യതയുണ്ട്. മദ്യത്തേക്കാള്‍ അപകടകാരികളായ കഞ്ചാവും രാസവസ്തുക്കളും രാസഔഷധങ്ങളും അപകടകരമാംവിധം വര്‍ധിച്ചുവരുന്നു.
പള്ളിക്കാര് സ്ത്രീകളെ ഇളക്കിവിട്ട് മദ്യവിരുദ്ധ സമരത്തിന് ആക്കം കൂട്ടിയേക്കും. പാതിരി പീഡനക്കേസില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ അതാവശ്യമായിരിക്കും. മദ്യവിരുദ്ധത വോട്ടാക്കി മാറ്റാന്‍ കഴിയുമായിരുന്നെങ്കില്‍ ഇടതുമുന്നണി അധികാരത്തിലേറില്ലായിരുന്നു.
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: