ന്യൂദല്‍ഹി: ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ക്രിക്ക്റ്റ് ടെസ്റ്റ നടന്ന ബെംഗളൂരുവിലെ പിച്ച് മികച്ചതാണെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലയിരുത്തിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ബെംഗളൂരുവിലെ പിച്ച് മികച്ചതായിരുന്നെന്ന് മാച്ച് റഫറി ക്രിസ് ബോര്‍ഡും വെളിപ്പെടുത്തിയതായി ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒന്നാം ടെസ്റ്റ് നടന്ന പൂനെയിലെ പിച്ചിനെ ക്രിസ് ബോര്‍ഡ് ശക്തമായി വിമര്‍ശിച്ചിരുന്നു.പൂനെയിലെ പിച്ച് മോശമായിരുന്നു.
അതേസമം ബെംഗ്ളുരുവിലെ പിച്ച് നല്ലതായിരുന്നു.മത്സരം നാലുനാള്‍ നീളുകയുംചെയ്യതെന്ന് ക്രിസ് ബോര്‍ഡ് പറഞ്ഞു.
2015 ല്‍ ദക്ഷിണാഫ്രിക്കക്കെതിരേ നേടിയ 3-0 ന്റെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു വിരാട് കോഹ് ലിയുടെ ഇന്ത്യന്‍ ടീം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചൊരുക്കി ഓസ്ട്രേലിയയെ വീഴ്ത്താമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ പൂനെയിലെ പിച്ചില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇതോടെ തന്ത്രം മാറ്റാന്‍ ഇന്ത്യ നിര്‍ബന്ധിതരായി.
ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവന്നു. പിച്ചിന്റെ ആനുകൂല്യം മുതലാക്കിയ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
ഓസ്ടേലിയയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പൂനെയിലെ തിരിയുന്ന പിച്ചില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ ടോസ് നിര്‍ണാകമായിരുന്നു.
പൂനെയിലെ തോല്‍വിക്കുശേഷം ഇന്ത്യ തന്ത്രം മാറ്റി. ന്യൂസിലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരേ വിജയം നേടിയ പിച്ചുകള്‍ ഒരുക്കാനാണ് ഇന്ത്യയുടെ പരിപാടിയെന്ന് ഉന്നതര്‍ വെളിപ്പെടുത്തി.
അടുത്ത ടെസ്റ്റുകള്‍ അരങ്ങേറുന്ന റാഞ്ചിയിലേയും ധര്‍മശാലയിലെയും പിച്ചുകളില്‍ മൂന്ന് ദിവസത്തിനുളളില്‍ മത്സരഫലമുണ്ടാവില്ല. മൂന്നാം ദിനം മുതലേ പന്ത് തിരിഞ്ഞു തുടങ്ങൂ. ഫലത്തിനായി അഞ്ചുനാള്‍ കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: