തിരുവനന്തപുരം: അവയവദാന കച്ചവടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ശരിയായ അവയവദാനം പ്രോത്സാഹിപ്പിക്കും. പാര്‍ലമെന്റ് പാസാക്കിയ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടും ഭേദഗതികളുമാണ് മസ്തിഷ്കമരണവും അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനവും പിന്തുടരുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ വ്യക്തി മസ്തിഷ്ക മരണാനന്തര അവയവദാനത്തിന് സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും മരണശേഷം അടുത്തബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച നാലുഡോക്ടര്മാരടങ്ങുന്ന വിദഗ്ധസംഘമാണ്.
മസ്തിഷ്കമരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വരികയും അവയവദാനവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ വിദഗ്ധ സംഘത്തില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നും രണ്ടുപേര്‍ അവയവമാറ്റം നടത്തുന്ന ആശുപത്രിക്ക് പുറത്തുനിന്നുള്ളവരായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: