കോഴിക്കോട്: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികളെ വീണ്ടും തിരുവണ്ണൂര്‍ സ്കൂളിലേക്ക് മാറ്റി. സ്കൂളിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാലാണിത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കുറവാണെന്ന കാരണം പറഞ്ഞാണ് ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയി രിക്കുന്നത്. ഈ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്കൂളില്‍ പ്രവേശിക്കുന്നത് തട ഞ്ഞിരിക്കുകയാണ്.
അടച്ചുപൂട്ടല്‍ ഭീഷണിയിലായ പാലാട്ട് സ്കൂള്‍ മാര്‍ച്ച് രണ്ടിനാണ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്. ഇതേ ത്തുടര്‍ന്ന് തിരുവണ്ണൂര്‍ സ്കൂളിലും യുആര്സിയിലും പഠനം നടത്തിയ ഇവിടുത്തെ പതിനാറു വിദ്യാര്‍ത്ഥികളെ അന്നുതന്നെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 10ന് വൈകീട്ടോടെ സ്കൂളില്‍ പ്രവേശിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചു.
സ്കൂളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്നലെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളും അദ്ധ്യാ പകരും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധ സമരം നടത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വീണ്ടും തിരുവണ്ണൂര്‍ സ്കൂളിലേക്ക് തന്നെ മാറ്റുകയായിരുന്നു. കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, മുഹമ്മദ് ഷമീല്‍, പാലാട്ട് റസിന്റ്സ് അസോസിയേഷന് സെക്രട്ടറി ശശിധരന് എന്നിവര്‍ പ്രതിഷേധത്തില്‍ സംസാരിച്ചു. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം വീണ്ടും പ്രതിഷേധമായി ഇറങ്ങേണ്ട സാഹചര്യത്തിലാണ് സ്കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: