തൃശൂര്‍: ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഒന്നാം റാങ്ക് ലഭിച്ച കിഷോര്‍ പിള്ളയെ ഒഴിവാക്കി രണ്ടാം റാങ്കുകാരനും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധു ജിജോ ജോസഫിനെ സി.ഇ.ഒ ആയി നിയമിക്കാന്‍ വി.എസ്.അച്യുതാനന്ദന് ഇടപെട്ടുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
സെബാസ്റ്റ്യന്‍ പോളിന്റെ ഒത്താശയോടെ വി.എസ് അച്യുതാനന്ദനാണ് ഈ നിയമനത്തിന് സഹായം ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കിഷോര്‍ പിള്ളയുടെ അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കിഷോറിന്റെ അപേക്ഷ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പരാതിക്കാരന് ഇത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അപേക്ഷ കാണാതായെന്നായിരുന്നു വിവരാവകാശപ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: