തിരുവനന്തപുരം: വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കണ്ണാടിക്കുപ്പി, പൊട്ടിയ കണ്ണാടി, ട്യൂബ് ലൈറ്റുകള്‍ എന്നിവ 18ന് നഗരത്തിലെ 10 കേന്ദ്രങ്ങളില്ശേഖരിക്കും. രാവിലെ 8 മണിമുതല്‍ð ഉച്ചയ്ക്ക് 12 മണിവരെയാണ് ശേഖരണ സമയം. ഓരോ കേന്ദ്രത്തിലും 3 പ്രത്യേക കൗണ്ടറുകളുണ്ടാകും. വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് ഒരു കൗണ്ടറും കണ്ണാടിക്കുപ്പി, പൊട്ടിയ കണ്ണാടി എന്നിവയ്ക്ക് മറ്റൊരു കൗണ്ടറും ട്യൂബ് ലൈറ്റുകള്‍ക്കായി ഒരു കൗണ്ടറും പ്രത്യേകം സജ്ജമാക്കും. പൊതുജനങ്ങള്‍ അജൈവമാലിന്യങ്ങള്‍ ഇതിനനുസരിച്ച് തരംതിരിച്ച് കൊണ്ടുവന്ന് കൈമാറേണ്ടതാണ്. മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കൊണ്ടുവന്നാല്‍ðകൗണ്ടറുകളില്‍ð സ്വീകരിക്കുന്നതല്ല.
ലിസ്റ്റിലില്ലാത്ത അജൈവമാലിന്യങ്ങള്‍ അന്നേദിവസം ശേഖരിക്കുന്നതല്ലñ.ശനിയാഴ്ചയിലെ അജൈവമാലിന്യ സ്വീകരിക്കുന്നത്:വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ – പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് പേനകള്‍, പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍, മഗ്ഗുകള്‍, സോപ്പുപെട്ടി, ബ്രഷ്, ചീപ്പ്, പ്ലാസ്റ്റിക് കയര്‍, പ്ലാസ്റ്റിക് ചരട്, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍,കണ്ണാടിക്കുപ്പി, പൊട്ടിയകുപ്പികള്, കണ്ണാടിക്കഷണങ്ങള്‍,പഴയ ട്യൂബ് ലൈറ്റുകള്‍, സിഎഫ് ലാമ്പുകള്‍,.
സ്വീകരിക്കാത്തത്: തെര്‍മ്മോകോള്‍, സാനിട്ടറി വേസ്റ്റ്, നോണ്‍ വോവന്‍ പോളി പ്രൊപ്പിലീന്‍ ക്യാരിബാഗുകള്‍, റബ്ബര്‍, റബ്ബറുല്പന്നങ്ങള്‍, പഴയ ചെരുപ്പ്, ബാഗ്, മെത്തð,തുണി, റെക്സിന്, സ്പോഞ്ച്, സിറിഞ്ച്, വാഹനങ്ങളുടെ ഗ്ലാസ്സുകള്‍,ഇലക്ട്രോണിക്വേസ്റ്റ്, ഇലക്ട്രിക് വേസ്റ്റ് .
കൗണ്ടറുകള്‍ :ജഗതി ഗ്രൗണ്ട്്,വട്ടിയൂര്‍ക്കാവ് വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം,കുടപ്പനക്കുന്ന് ജേര്‍ണലിസ്റ്റ് കോളനിക്ക് സമീപം,കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം, ശ്രീകാര്യം മാര്‍ക്കറ്റിന് സമീപം, കടകംപള്ളി സോണല്‍ð ഓഫീസിന് സമീപം,വഞ്ചിയൂര്‍ ജംഗ്ഷന്, പുത്തരിക്കണ്ടം മൈതാനം,ചാക്ക എച്ച്.ഐ ഓഫീസിന് സമീപം, പൈപ്പിന്മൂട് ജംഗ്ഷന് സമീപം, മുട്ടത്തറ കല്ലുമ്മൂട് ജംഗ്ഷന് സമീപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: