കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടി മരിച്ചത് ഇയാളുടെ മാനസിക സമ്മര്ദമൂലമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിറവം ബിപിസി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന, പിറവം മോളയില്‍ വീട്ടില്‍ ക്രോണിന് അലക്സാണ്ടറാണ്(26) അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണായ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേല്‍ ഷാജി(18)യെ എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഞായറാഴ്ച വൈകിട്ട് മിഷേലിനെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി ദൃക്സാക്ഷികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മിഷേലും ക്രോണിനും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ അവാസാന നാളുകളില്‍ പെണ്‍കുട്ടി ഇയാളില്‍ നിന്നും അകലാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും പല പ്രാവശ്യം വഴക്കിട്ടിരുന്നുവെന്ന് കസ്റ്റഡിയില്‍ കഴിയുന്ന ക്രോണിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഞായറാഴ്ച മിഷേലിനെ ആറു തവണ ഫോണില്‍ വിളിച്ചു.
32 സന്ദേശങ്ങളും അയച്ചു. ക്രോണിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുവുമാണ്. നേരത്തെ കലൂര്‍ പള്ളിയില്‍ വന്ന് തിരിച്ചു പോയപ്പോള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇയാളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദമാകാം മിഷേലിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
മിഷേലിന്റെ സുഹൃത്തിനെയും ക്രോണിന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തില്‍ നിന്നും പിന്മാറാന് സുഹൃത്തും വഴിയൊരുക്കിയെന്ന വൈരാഗ്യത്തിലായിരുന്നു ഇത്. ഛത്തീസ്ഗഢിലെ സ്ഥാപനത്തില്‍ ജോലിക്കാരനാണ് ക്രോണിന്്.
അവിടെ നിന്നും വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്.മരിക്കുന്നതിന്റെ തലേദിവസം വൈകിട്ട് ആറിന് കലൂര്‍ പള്ളിയില്‍ നിന്നും മിഷേല്‍ പുറത്തിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് മാതാപിതാക്കള്‍ സെന്‍ട്രല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: