തിരുവനന്തപുരം: ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത സംവിധായകന് ദീപന് (47) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.45 നായിരുന്നു അന്ത്യം.
തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡില്‍ ദീപാനിവാസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഷാജികൈലാസിന്റെ സംവിധാനസഹായിയായി രംഗത്തുവന്ന ദീപന് ആറാംതമ്പുരാന്, എഫ്ഐആര്‍, വല്യേട്ടന്, നരസിംഹം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ദീപന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പൃഥിരാജ് നായകനായ പുതിയമുഖമായിരുന്നു. വിജയകുമാറിനെ നായകനാക്കി 2003ല്‍ ‘ലീഡര്‍’ എന്ന സിനിമയാണ് ദീപന് ആദ്യം ഒരുക്കിയത്. അത് പരാജയമായിരുന്നു. അഞ്ചു വര്‍ഷം കാത്തിരുന്ന ശേഷമാണ് ‘പുതിയമുഖം’ ഒരുക്കുന്നത്. 2.78 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പുതിയമുഖം വാരിയത് 18.45 കോടിയാണ്.
2012 ല്‍ ഹീറോ,സിം,ഡി കമ്പനി എന്ന ചിത്രത്തിലെ ഗാങ്സ് ഓഫ് വടക്കുംനാഥന്, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആക്ഷന്‍ പാറ്റേണില്‍ നിന്നും വഴിമാറിയ ഡോള്‍ഫിന്‍ ബാറിനു ശേഷം രോഗത്തിന്റെ പിടിയിലായ ദീപന് രണ്ടുതവണ രോഗത്തെ അതിജീവിച്ചശേഷം ജയറാമിനെ നായകനാക്കി സത്യ എന്ന ചിത്രം ഒരുക്കിവരികയായിരുന്നു. ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിലായിരുന്നു താമസം. രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ദീപയാണ് ഭാര്യ. മക്കള്‍ മാധവന്, മഹാദേവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: