തിരുവനന്തപുരം: വി.എം. സുധീരന് ഒളിച്ചോടിയതോടെ ഒഴിവായ കെപിസിസി പ്രസിഡന്റിന്റെ കസേരക്കായി പടയോട്ടം തുടങ്ങി. സുധീരന് രാജിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച കെ. സുധാകരന് ശക്തമായ സാന്നിദ്ധ്യമറിയിച്ചപ്പോള്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറെന്ന് പി.ടി. തോമസും വ്യക്തമാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും ചുമതലയേല്‍പ്പിച്ച് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പോകണമെന്നാഗ്രഹിക്കുന്നവരുണ്ട്. അതിന് ഹൈക്കമാണ്ട് മുതിരുമെന്ന് തോന്നുന്നില്ല.
കെപിസിസി പ്രസിഡന്റാകണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞാനതിനില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്ക്. കെ. മുരളീധരന്റെ നിലപാടും അതുതന്നെ. മറ്റാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ഹൈക്കമാണ്ടാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിയുടെ ക്ഷീണത്തില്‍നിന്നും കേന്ദ്രനേതൃത്വം മുക്തരായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷയാകട്ടെ ചികിത്സാര്‍ത്ഥം വിദേശത്താണ്. അവരെത്തിയാലേ എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിയൂ. അതെപ്പോഴെന്ന് ഇപ്പോള്‍ പറയാനും കഴിയില്ല.
അതേസമയം പ്രസിഡന്റാകാന്‍ ഒരുങ്ങിനില്ക്കുന്ന കെ. സുധാകരനെതിരെ മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണന് പരസ്യമായി രംഗത്തിറങ്ങി. ചെറുപ്പക്കാര്‍ക്ക് ആവേശം നല്കാന് കഴിയുന്ന ആളാകണം പ്രസിഡന്റെന്ന സുധാകരന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് രാമകൃഷ്ണന് രംഗത്തിറങ്ങിയത്.
ഗുണ്ടകളുടെ അകമ്പടിയോടെ വാളുമേന്തി നടക്കുന്ന ആളുതന്നെ വേണോ പ്രസിഡന്റെന്നാണ് രാമകൃഷ്ണന്റെ ചോദ്യം. ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റിനെ നിശ്ചയിക്കുന്നകാര്യത്തില് ഇരുട്ടില്‍ തപ്പുകയാണ്. എല്ലാവരോടും ആലോചിച്ചുവേണം പ്രസിഡന്റിന് നിശ്ചയിക്കാനെന്ന വാദവും ഹൈക്കമാണ്ട് തീരുമാനിക്കട്ടെ എന്ന നിലപാടും സജീവമാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും സംസ്ഥാനത്ത് നാള്‍ക്കുനാള്‍ പെരുകുമ്പോള്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്ക് നായകനില്ലെന്നത് ദയനീയമാണ്. അടുത്തമാസം മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതേ്യകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: