മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ വര്‍ഗീയ തന്ത്രം മലപ്പുറം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ നീക്കം. മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ലാഭം കൊയ്യാമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധായകന് കമലിനെ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കമലുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദങ്ങള്‍ മലപ്പുറത്തു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം. എന്‍ഡിഎഫ് പോലുള്ള മതതീവ്രവാദ സംഘടനകളുടെ പിന്തുണയും ലഭിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. നേരത്തെ കമലിന് എന്‍ഡിഎഫുമായി ബന്ധമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുസ്ലിംഭൂരിപക്ഷമുള്ള മലപ്പുറം പോലുള്ള ജില്ലയില്‍ കമലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് പാര്‍ട്ടിക്കും ഏറെ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ചുട്ടമറുപടി നല്‍കാനുള്ള അവസരമാക്കാനാണ് മലപ്പുറത്തിന്റെ പൊതുവികാരം.
15ന് ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: