ന്യൂദല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസമില്ല. സത്യപ്രതിജ്ഞ തടയാണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. 16 ന് സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്.പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കന്വേക്കര് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ്, സുപ്രീം കോടതി വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയത്. സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രൊട്ടെം സ്പീക്കറാക്കി വോട്ടെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജഗ്ദീഷ് കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
അതേമയം ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടെന്നും ഇല്ലെന്ന് കോണ്‍ഗ്രസിന് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് കോടതിയെയും ഗവര്‍ണറെയും ധരിപ്പിക്കാതിരുന്നതെന്നും കോടതി പറഞ്ഞു.
40 അംഗ നിയമസഭയില്‍ 22 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പി.ക്കുള്ളത്. ബി.ജെ.പി.യുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും എന്‍.സി.പി.യുടെ ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്.
അതേസമയം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടതുപോലെ മനോഹര്‍ പരീക്കറിന്റെ സത്യപ്രതിജ്ഞ കോടതി സ്റ്റേ ചെയ്തില്ല. ഇന്നു വൈകിട്ട് രാജ്ഭവനിലാണ് മനോഹര്‍ പരീക്കറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത 10മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: