കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. ശിക്ഷ നാളെ വിധിക്കും .ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറാണ് കേസിലെ പ്രതി. 2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറന്പുഴ മൂലേപ്പറന്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
കുറ്റപത്രത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത എല്ലാ കേസുകളും കോടതി അംഗീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ പറഞ്ഞു. പ്രതിയോടു എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി ചോദിച്ചു. അച്ഛനും അമ്മയും ഉള്ളതിനാല്‍ ഏറ്റവും കുറഞ്ഞ ശിക്ഷയെ നല്കാവു എന്നാണ് പ്രതി ആവശ്യപ്പെട്ടത്.
കേസ് തെളിയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന് പാന്പാടി സിഐ സാജു വര്‍ഗീസ് പറഞ്ഞു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗം വിപിന്‍ലാലും കോടതിയില്‍ എത്തിയിരുന്നുലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ (26) ആണ് കേസിലെ പ്രതി. കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി ട്രെയിനില്‍ ഫിറോസാബാദിലേക്കു പോയി. ആറാം ദിവസം അവിടെനിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
149 പേജുള്ള കുറ്റപത്രത്തില്‍ 72 സാക്ഷികളും 63 തൊണ്ടിമുതലുകളും 53 രേഖകളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന് 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ സാഹചര്യതെളിവും ശാസ്ത്രീയ തെളിവുകളും രേഖകളും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
കൊലചെയ്യപ്പെട്ട ലാലസന്റെയും മകന് പ്രവീണിന്റെയും മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകളുമാണ് തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: