കണ്ണൂര്‍: പൊതുമരാമത്ത് പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലേക്ക് മാറുന്നത് ഒഴിവാക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് മാസത്തിന് മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഏറ്റെടുത്ത പ്രവൃത്തികള്‍ തീരേണ്ടതാണ്. എന്നാല്‍ ജില്ലയിലെ കരിങ്കല്‍ ക്ഷാമം മൂലം ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കുന്നില്ല. കൂടാതെ യാതൊരു മാനദണ്ഡവും പാലിക്കാതെ ക്വാറി ഉല്പന്നങ്ങള്ക്ക് വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ക്വാറി ഉല്പന്നങ്ങള് കൊണ്ടുവരുമ്പോള്‍ അനാവശ്യമായി വാഹനങ്ങള്‍ പോലീസ് തടഞ്ഞ് അമിത പിഴയീടാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്നും കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി പറഞ്ഞു.
യോഗത്തില്‍ പ്രസിഡന്റ് സി.രാജന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി.ദിവാകരന്, കെ.എം.അജയകുമാര്‍, കെ.കെ.സുരേഷ് ബാബു, കെ.ബാലകൃഷ്ണന്, എം.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: