ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പാക്ക് സൈന്യം കരാര്‍ ലംഘിക്കുന്നത്. തിങ്കളാഴ്ച്ചയും പാക്ക് സൈന്യം എല്‍ഒസിയിലേക്ക് വെടിയുതിര്‍ത്തിരുന്നു.
നിയന്ത്രണ രേഖയില്‍ വെടിവെപ്പ് തുടരുന്നതിനാല്‍ പ്രദേശത്തെ ബസ് സര്‍വ്വീസ് ഒരാഴ്ച്ചത്തേയ്ക്ക് നിര്‍ത്തിവെച്ചു.
ജമ്മുകശ്മീര്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഇന്നലെ രാവിലെ 6.40 ഓടെയാണ് വെടിവെപ്പുണ്ടായത്. 82 എംഎം മോട്ടാറുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
ആക്രമണത്തില്‍ യാതൊരു വിധത്തിലുമുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. മാര്‍ച്ച് ഒമ്പതിന് പൂഞ്ചിലെ അതിര്‍ത്തിയില്‍ പാക്ക് സൈനികര്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജവാന് ദീപക് ജഗന്നാഥ് ഖാഡ്ഗേ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: