ചെറുപുഴ: മലയോര ഹൈവേ, ചെറുപുഴ പെരിങ്ങോം റോഡുകളുടെ നിര്‍മ്മാണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും. റോഡുപണിയിലെ കാലതാമസം ഒഴിവാക്കണമെന്നും ബിജെപി ചെറുപുഴ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ ദ്രുതഗതിയില്‍ നടന്ന പണികളെല്ലാം ഇപ്പോള്‍ മന്ദഗതിയിലായിരിക്കയാണ്. പണി അനിശ്ചിതമായി നീളുന്നതു മൂലം രൂക്ഷമായ പൊടിശല്യവും യാത്രാക്ലേശവും അനുഭവിക്കുകയാണ്. മാത്രമല്ല റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വിവേചനം അവസാനിപ്പിക്കണം. രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ചെറുപുഴ മേലേ ബസാറില്‍ വെറും എട്ടു മീറ്ററിലാണ് പണി നടക്കുന്നത്. ഈ അനീതിക്കെതിരെ സമരം ചെയ്യും. പയ്യന്നൂര്‍, ഇരിക്കൂര്‍ എംഎല്‍എമാര്‍ റോഡിന്റെ പിതൃത്വമേറ്റെടുക്കാന്‍ നടത്തുന്ന മത്സരത്തിന്റെ ഫലമായി ചെറുപുഴ മേഖല അവഗണിക്കപ്പെടുകയാണ്. കെഎസ്ഇബിയും പൊതുമരാമത്തു വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കാത്തതും റോഡിന് തടസമായിരിക്കയാണ്. ഈ പ്രശ്നങ്ങളുന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും, മോഹനന് പലേരിയുടെ അധ്യക്ഷതയില്‍ നടന്ന പഞ്ചായത്ത് കണ്വെന്ഷന് തീരുമാനിച്ചു. പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.രമേശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പി.ഗംഗാധരന്, എം.കെ.മുരളി, കെ.കെ.സുകുമാരന്‍, കെ.പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മോഹനന് പാലങ്ങാടന്‍-പ്രസിഡന്റ്, ദാസന് മത്താക്കന്, ലാല്‍.കെ.രാജ്-വൈസ് പ്രസിഡന്റുമാര്‍, രാജു ചുണ്ട-ജനറല്‍ സെക്രട്ടറി, മനോജ് ജോസ്ഗിരി, കെ.ജി.രവീന്ദ്രന്-സെക്രട്ടറിമാര്‍, എന്നിവരെയും വിവധ മോര്‍ച്ച കണ്‍വീനര്‍മാരായി പി.കുഞ്ഞപ്പന്-കര്‍ഷകമോര്‍ച്ച, വിമലാ ഷൈജു-മഹിളാമോര്‍ച്ച, പ്രദീപ് തിരുമേനി-യുവമോര്‍ച്ച, ഷിജു കോലുവള്ളി-പട്ടികമോര്‍ച്ച, എം.എസ്.പ്രസാദ്-ഒബിസി മോര്‍ച്ച എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: