ഹൈദരാബാദ്: സ്വന്തം ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് സഹായം നല്‍കിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്താറുകാരനായ ഭര്‍ത്താവിനെയും ഇയാളുടെ അമ്മയെയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് നാലിന് ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം.
2016 ഫെബ്രുവരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. പിന്നീട് ഉന്നത പഠനത്തിനായി ആസ്ട്രേലിയയിലേക്ക് പോയി. പിന്നീട് ഇയാള്‍ നിരന്തരം നഗ്നദൃശ്യങ്ങള്‍ അയച്ചു കൊടുക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ യുവതി ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കളെ കാണിച്ചതായും കൈമാറിയതായും പോലീസ് കണ്ടെത്തി.
ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി പോലീസിന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ ഇയാളുടെ സുഹൃത്തിനെ വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ഉറക്കഗുളിക നല്കി മയക്കി പീഡിപ്പിക്കാന്‍ സുഹൃത്തിന് അവസരമൊരുക്കി.
തന്നെ ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി തിരിച്ചറിഞ്ഞ ശേഷമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുന്നത്. ഇരയായ പെണ്‍കുട്ടി നല്കിയ നാലുപേജടങ്ങിയ പരാതിയില്‍ ഭര്‍തൃമാതാവിനെതിരെയും ആരോപണമുള്ളതായി പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: