വാഷിങ്ടണ്‍: അമേരിക്കയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് ഇന്ത്യാക്കാരി ചുക്കാന്‍ പിടിക്കും. സീമാ വര്‍മയെ മേധാവിയാക്കാന്‍ അമേരിക്കന്‍ സെനറ്റ് അനുമതി നല്കി. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ആരോഗ്യ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് ഇന്ത്യാക്കാരി പ്രമുഖ പങ്ക് വഹിക്കും.
മെഡികെയര്‍ കേന്ദ്രങ്ങളുടെയും മെഡിക് എയ്ഡ് സേവനങ്ങളുടെയും തലപ്പത്തേക്ക് സീമ വരുന്നതിനെ ഡെമോക്രാറ്റുകള്‍ വലിയ തോതില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ 43നെതിരെ 55 വോട്ടുകള്‍ക്ക് ഇവരുടെ നിയമനം അംഗീകരിക്കപ്പെട്ടു.
മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ മുഖ്യ പദ്ധതിയായ ചെലവ് കുറഞ്ഞ ചികിത്സാ പദ്ധതി ഒബാമ കെയര്‍ അട്ടിമറിച്ച് കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രമുഖ സാരഥി ഇനി സീമയാകും. മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാകും ഇവരുടെ ശ്രമം. ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: