വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവില്‍ വന്നാല്‍ പതിനാല് ദശലക്ഷം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടമാക്കുമെന്ന് വിലയിരുത്തല്‍. എന്നാല്‍ പുതിയ ആരോഗ്യ പദ്ധതിയിലൂടെ ചികിത്സാ ചെലവ് വളരെ കുറയുമെന്നാണ് റിപ്പബ്ലിക്കന്‍ സ്പീക്കര്‍ പോള്‍ റയാന് കണക്കുകള്‍ നിരത്തി സഭയില്‍ വ്യക്തമാക്കിയത്.
യുഎസ് കോണ്‍ഗ്രിന്റെ ബജറ്റ് ഓഫീസാണ് ബജറ്റിനെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത്. 2026ഓടെ രാജ്യത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത 24 ദശലക്ഷം പേരുണ്ടാകും.
പുതിയ പദ്ധതിയിലൂടെ പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാരിന് 337ബില്യന്‍ ഡോളര്‍ ലാഭിക്കാനാകുമെന്നും ഇവര്‍ വിലയിരുത്തുന്നു. എന്നാല്‍ വന്‍ തുക നല്കി വലിയ ഇന്‍ഷ്വറന്‍സ് പാക്കേജുകള്‍ ആളുകള്‍ വാങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റിപ്പബ്ലിക്കന്‍ വക്താവ് പോള്‍ റയാന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: